ചതിക്കാത്ത ചന്തുവാകാൻ നോക്കിയതാണോ? സിനിമയിലെ ഫെയ്ക്ക് നോട്ട് ഉപയോഗിച്ച് ഇടപാട് നടത്താൻ നോക്കിയ ആർട്ട് അസിസ്റ്റന്റ് പിടിയിൽ | Art assistant arrested for using fake currency used in movies for transaction | Crime


Last Updated:

വ്യാജ 500 രൂപയുടെ നോട്ട് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുകയായിരുന്നു

പിടിയിലായ വളവിൽചിറ ഷൽജി
പിടിയിലായ വളവിൽചിറ ഷൽജി

മലയാള ചിത്രങ്ങളായ ചതിക്കാത്ത ചന്തുവും മോഹൻ കുമാർ ഫാൻസും കണ്ടവർ ഓർക്കുന്നുണ്ടാവും. സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ഈ ചിത്രങ്ങളിൽ ഷൂട്ടിംഗ് രംഗങ്ങൾ റിയലിസ്റ്റിക് ആയി തോന്നിക്കാൻ പ്രയോഗിക്കുന്ന ചില ടെക്ക്നിക്കുകൾ ഉൾപ്പെട്ടിരുന്നു. സിനിമയിൽ ഉപയോഗിക്കുന്ന ഫെയ്ക്ക് നോട്ട് വിപണിയിൽ ഇടപാട് നടത്താൻ ശ്രമിച്ച ആർട്ട് അസിസ്റ്റന്റ് പോലീസ് പിടിയിലായി. വളവിൽചിറ ഷൽജിയാണ് (50) കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം തവനൂർ റോഡിലെ കടയിൽ നിന്ന്‌ വ്യാജ 500 രൂപയുടെ നോട്ട് ഉപയോഗിച്ച് സാധനങ്ങൾ വാങ്ങുകയായിരുന്നു.

നോട്ട് കണ്ട് സംശയം തോന്നിയ കടയുടമ ചോദ്യം ചെയ്യാൻ തുടങ്ങിയതും ഇയാൾ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പ്രതിയെ പിന്തുടർന്ന് പിടികൂടി കുറ്റിപ്പുറം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. പ്രതിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പോലീസ് 500 രൂപയുടെ 391 വ്യാജ നോട്ടുകൾ പിടിച്ചെടുത്തു.

കുറ്റിപ്പുറം, എടപ്പാൾ, പൊന്നാനി പ്രദേശങ്ങളിലെ മാർക്കറ്റുകളിൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന ഇയാൾ ഇത്തരം ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ ചെലവഴിച്ചതായി പോലീസിന് വിവരം ലഭിച്ചു. സിനിമാ മേഖലയിലെ ആർട്ട് അസിസ്റ്റന്റാണെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. ഏകദേശം രണ്ട് വർഷമായി ഇത്തരം തട്ടിപ്പ് നടത്തുന്നുണ്ടെന്നും പോലീസ്.

എറണാകുളത്തെ ഒരു പ്രസ്സിലാണ് സിനിമാ ഷൂട്ടിംഗിനായി ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ അച്ചടിക്കുന്നത്. സിനിമാ ഷൂട്ടിംഗിന് മാത്രമേ ഡ്യൂപ്ലിക്കേറ്റ് നോട്ടുകൾ ഉപയോഗിക്കുന്നുള്ളൂ എന്ന മുന്നറിയിപ്പും നോട്ടുകളിൽ അച്ചടിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നു.

എസ്ഐ കെ.എം. നാസർ, എസ്ഡിപി ഒ. അബ്ദുള്ള, സിപിഒ ഡെന്നിസ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Summary: Those who have seen Malayalam films like Chathikatta Chanthu and Mohan Kumar Fans may remember. These films, which told the story of a film within a film, included some techniques used to make the shooting scenes look realistic. The art assistant who was used to transact in the fake note market used in the film has been arrested by the police

മലയാളം വാർത്തകൾ/ വാർത്ത/Crime/

ചതിക്കാത്ത ചന്തുവാകാൻ നോക്കിയതാണോ? സിനിമയിലെ ഫെയ്ക്ക് നോട്ട് ഉപയോഗിച്ച് ഇടപാട് നടത്താൻ നോക്കിയ ആർട്ട് അസിസ്റ്റന്റ് പിടിയിൽ

Comments are closed.