ജാതിവെറിയിൽ പട്ടികജാതി യുവാവിനെ കൊന്ന കേസിൽ കാമുകിയുടെ അമ്മയും സഹോദരങ്ങളും അറസ്റ്റിൽ| Police Arrest Girlfriends Mother in tamil nadu Mayiladuthurai Dalit Mans Murder Case | Crime


Last Updated:

യുവതിയുമായി 10 വർഷമായി പ്രണയത്തിലായിരുന്ന പട്ടികജാതി യുവാവിനെ പിന്നാക്ക ജാതിയിൽപ്പെട്ട മാതാവിന്റെ പ്രേരണയിൽ കൊലപ്പെടുത്തിയെന്നാണ് കേസ്

കൊല്ലപ്പെട്ട വൈരമുത്തുകൊല്ലപ്പെട്ട വൈരമുത്തു
കൊല്ലപ്പെട്ട വൈരമുത്തു

തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ 28 വയസ്സുള്ള ദളിത് യുവാവ് കെ വൈരമുത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് യുവതിയുടെ അമ്മ ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വൈരമുത്തുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാമുകി മാലിനിയുടെ അമ്മ വിജയ ഉള്‍പ്പെടെയുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിജയയുടെ മകൾ മാലിനിയുമായി വൈരമുത്തു പ്രണയത്തിലായിരുന്നു. ഈ ബന്ധത്തെ വിജയ ശക്തമായി എതിർത്തിരുന്നു.

പറയർ സമുദായത്തിൽപ്പെട്ട 28 വയസ്സുകാരനായ വൈരമുത്തുവിനെ സെപ്റ്റംബർ 15 തിങ്കളാഴ്ച രാത്രി തമിഴ്‌നാട്ടിലെ മയിലാടുതുറൈയിൽ വെച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മറ്റൊരു സമുദായത്തിൽപ്പെട്ട ദമ്പതികളുടെ മകളായ മാലിനിയുമായി വൈരമുത്തു പുലർത്തിയിരുന്ന പ്രണയ ബന്ധമാണ് കൊലപാതകത്തിന് കാരണം.

വിജയക്കെതിരെ പട്ടികജാതി-പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരം കേസെടുത്തു. ഒളിവിൽ കഴിയുന്ന മറ്റ് രണ്ട് പ്രതികൾക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും, കേസ് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ ബാലാജിക്ക് കൈമാറിയതായും ‘ദി ഹിന്ദു’ റിപ്പോർട്ട് ചെയ്തു.

അടിയമംഗലം സ്വദേശിയായ വൈരമുത്തു ഡിഎംഇ ഡിപ്ലോമക്കാരനും ഇരുചക്ര വാഹന മെക്കാനിക്കുമാണ്. എംബിഎ ബിരുദധാരിയായ മാലിനി ചെന്നൈയിൽ ജോലി ചെയ്തുവരികയാണ്. സെപ്റ്റംബർ 14ന് ദമ്പതികൾ സംരക്ഷണം തേടി പൊലീസിനെ സമീപിച്ചിരുന്നു. വൈരമുത്തുവിനെ വിവാഹം കഴിക്കാനുള്ള തന്റെ തീരുമാനം മാലിനി അറിയിക്കുകയും, കുടുംബം തള്ളിപ്പറഞ്ഞതിനെ തുടർന്ന് വൈരമുത്തുവിനൊപ്പം താമസിക്കാൻ തുടങ്ങുകയും ചെയ്തിരുന്നു. വിവാഹത്തിൽ ഇടപെടില്ലെന്ന് മാലിനിയുടെ കുടുംബം പോലീസിന് രേഖാമൂലം ഉറപ്പും നൽകിയിരുന്നു. എന്നാൽ, തൊട്ടടുത്ത ദിവസം വൈരമുത്തുവിനെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Summary: Tamil Nadu police arrested four people, including the mother of a woman, in connection with the murder of 28-year-old Dalit man K Vairamuthu in Mayiladuthurai.

Comments are closed.