റാഫേൽ യുദ്ധവിമാനത്തിൽ പറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു President Draupadi Murmu flies in Rafale fighter jet | India


Last Updated:

രണ്ടാം തവണയാണ് രാഷ്ട്രപതി ദ്രൗപതി മുർമു യുദ്ധവിമാനത്തിൽ പറക്കുന്നത്

News18
News18

റാഫേയുദ്ധവിമാനത്തിപറന്നുയർന്ന് പ്രസിഡന്റ് ദ്രൗപതി മുർമു. ഹരിയാനയിലെ അംബാലയിലെ വ്യോമസേനാ സ്റ്റേഷനി നിന്ന് ബുധനാഴ്ച രാവിലെയാണ് പ്രസിഡന്‍റ്  മുർമു റാഫേയുദ്ധവിമാനത്തിൽ 30 മിനിറ്റ് പറന്നത്. ചടങ്ങിൽ സന്നിഹിതനായിരുന്ന എയർ ചീഫ് മാർഷൽ എ പി സിംഗ്, അതേ വ്യോമതാവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ പറന്നു. ബുധനാഴ്ച രാവില വ്യോമസേനാ താവളത്തിൽ എത്തിയ രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകി സ്വീകരിച്ചു.

ഇത് രണ്ടാം തവണയാണ് രാഷ്ട്രപതി ദ്രൗപതി മുർമു യുദ്ധവിമാനത്തിപറക്കുന്നത്.  2023 ഏപ്രിൽ 8 ന് അസമിലെ തേസ്പൂവ്യോമസേനാ സ്റ്റേഷനിൽ സുഖോയ്-30 എംകെഐ ജെറ്റിപറന്നിരുന്നു. മുർമുവിനു മുമ്പ്, മുരാഷ്ട്രപതിമാരായ എപിജെ അബ്ദുകലാമും പ്രതിഭ പാട്ടീലും യഥാക്രമം 2006 ജൂൺ 8 നും 2009 നവംബർ 25 നും പൂനെയ്ക്കടുത്തുള്ള ലോഹെഗാവിലെ വ്യോമസേനാ സ്റ്റേഷനിനിന്ന് സുഖോയ്-30 എംകെഐയിപറന്നിരുന്നു. ഫ്രഞ്ച് എയ്‌റോസ്‌പേസ് ഭീമനായ ഡസ്സോൾട്ട് ഏവിയേഷനിർമ്മിച്ച റാഫേലിഒരു ഇന്ത്യരാഷ്ട്രപതി പറക്കുന്നത് ഇതാദ്യമായാണ്.

2020 സെപ്റ്റംബറിഅംബാലയിലെ വ്യോമസേനാ സ്റ്റേഷനിവെച്ചാണ് റാഫേയുദ്ധവിമാനങ്ങളെ ഇന്ത്യവ്യോമസേനയിഔപചാരികമായി ഉൾപ്പെടുത്തിയത്. 2020 ജൂലൈ 27 ന് ഫ്രാൻസിനിന്ന് എത്തിയ ആദ്യത്തെ അഞ്ച് റാഫേവിമാനങ്ങൾ ‘ഗോൾഡആരോസ്എന്ന 17-ാമത്തെ സ്ക്വാഡ്രണിന്റെ ഭാഗമായി. പാകിസ്ഥാനിയന്ത്രിത പ്രദേശങ്ങളിലെ നിരവധി ഭീകര കേന്ദ്രങ്ങനശിപ്പിക്കുന്നതിനായി മെയ് 7 ന് ആരംഭിച്ചഓപ്പറേഷസിന്ദൂരി‘ൽ റാഫേജെറ്റുകഉപയോഗിച്ചിരുന്നു.

Comments are closed.