Last Updated:
മെസി വൻതാരയിൽ മണിക്കൂറുകൾ ചെലവഴിച്ചു. പരിചാരകരുമായി ഇടപഴകുകയും മൃഗപരിചരണവും സംരക്ഷണ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും ചെയ്തു
ലോകപ്രശസ്ത ഫുട്ബോൾ താരം ലയണൽ മെസ്സി ഗുജറാത്തിലെ ജാംനഗറിലുള്ള വൻതാര വന്യജീവി സംരക്ഷണ പുനരധിവാസ കേന്ദ്രം സന്ദർശിച്ചു. അദ്ദേഹം അനന്ത് അംബാനിയുമായി ദീർഘനേരം സംസാരിക്കുകയും രക്ഷപ്പെടുത്തിയതും പുനരധിവാസം നൽകിയതുമായ മൃഗങ്ങളെ ഉൾക്കൊള്ളുന്ന സൗകര്യങ്ങൾ സന്ദർശിക്കുകയും ചെയ്തു.
ഇന്റർ മയാമി ടീമിലെ താരങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോൾ എന്നിവരോടൊപ്പം എത്തിയ മെസ്സി, പരിചാരകരുമായി ഇടപഴകുകയും മൃഗപരിചരണവും സംരക്ഷണ പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും ചെയ്ത് നിരവധി മണിക്കൂറുകൾ ചെലവഴിച്ചു.
സന്ദർശനത്തിനിടെ, മെസ്സിയെ കടുവകൾ, സിംഹങ്ങൾ, സർപ്പങ്ങൾ, സസ്യഭുക്കുകള് എന്നിവയ്ക്കുള്ള പ്രത്യേക എൻക്ലോഷറുകൾ ഉൾപ്പെടെ കേന്ദ്രത്തിലെ വിവിധ വിഭാഗങ്ങളിലൂടെ കൊണ്ടുപോയി. രക്ഷാപ്രവർത്തനങ്ങൾ, വെറ്ററിനറി പരിചരണ മാർഗ്ഗനിർദ്ദേശങ്ങൾ, ദുരിതകരമായോ പീഡനപരമായോ സാഹചര്യങ്ങളിൽ നിന്ന് കൊണ്ടുവന്ന മൃഗങ്ങളുടെ ദീർഘകാല പുനരധിവാസ പ്രക്രിയകൾ എന്നിവയെക്കുറിച്ച് അദ്ദേഹത്തിന് വിശദീകരിച്ച് നൽകി.
View this post on Instagram
മെസ്സി വന്യജീവി ആശുപത്രിയും സന്ദർശിച്ചു, അവിടെ വെറ്ററിനറി ടീമുകൾ പരിക്കേറ്റതും രക്ഷപ്പെടുത്തിയതുമായ മൃഗങ്ങളിൽ നടത്തുന്ന മെഡിക്കൽ, ശസ്ത്രക്രിയാ നടപടികൾ കണ്ടു. ആനകളുടെ പരിചരണ കേന്ദ്രത്തിൽ, മെസ്സി മാണിക് ലാൽ എന്ന ആനയെ കണ്ടുമുട്ടി. കൂപ്പുകളിൽ നിന്ന് അമ്മയോടൊപ്പം രക്ഷപ്പെടുത്തിയ ആനയാണ് മാണിക് ലാൽ.
View this post on Instagram
സന്ദർശനത്തിനിടെ മെസ്സി അനന്ത് അംബാനിയെയും രാധിക അംബാനിയെയും കണ്ടുമുട്ടി. വൻതാരയുടെ ദർശനവും മൃഗക്ഷേമം, രക്ഷാപ്രവർത്തനം, പുനരധിവാസം എന്നിവയിൽ ഉള്ള ശ്രദ്ധയും അവർ വിശദീകരിച്ചു. മെസ്സിയുടെ സാന്നിധ്യത്തിന് ബഹുമാനമായി, കേന്ദ്രത്തിലെ ഒരു സിംഹക്കുഞ്ഞിന് “ലയണൽ” എന്ന് പേരും നൽകി.
ഗുജറാത്തിലെ ജാംനഗർ ജില്ലയിലാണ് വൻതാര വന്യജീവി രക്ഷ, പുനരധിവാസം, സംരക്ഷണ കേന്ദ്രം പ്രവർത്തിക്കുന്നത്. നിയമവിരുദ്ധ തടങ്കലിൽ നിന്ന്, പീഡനത്തിൽ നിന്ന്, അല്ലെങ്കിൽ സുരക്ഷിതമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ മൃഗങ്ങൾക്ക് മെഡിക്കൽ ചികിത്സ, ദീർഘകാല പരിചരണം, പുനരധിവാസ സേവനങ്ങൾ എന്നിവ ഇവിടെ ലഭ്യമാകുന്നു.
Jamnagar,Jamnagar,Gujarat
December 18, 2025 8:53 AM IST
പ്രാർത്ഥനങ്ങളിൽ പങ്കെടുത്തു, മൃഗങ്ങളുമായി അടുത്തിടപഴകി; മെസിയുടെ വൻതാര സന്ദർശനത്തിന്റെ വീഡിയോ വൈറൽ

Comments are closed.