മഹാരാഷ്ട്രയിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റിൽ Malayali priest and wife arrested for alleged forced religious conversion in Maharashtra | India


Last Updated:

ബജ്‌റങ്ദൾ പ്രവർത്തകരുടെ പരാതിയിലാണ് അറസ്റ്റ്

(Image: AI Generated)
(Image: AI Generated)

മഹാരാഷ്ട്രയിനിർബന്ധിത മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും അറസ്റ്റി. ക്രിസ്മസ് പ്രാർഥനയ്ക്കിടെയാണ് മതപരിവർത്തനം ആരോപിച്ച് മലയാളി വൈദികനും ഭാര്യയും ഉൾപ്പെടെ 6 പേരെ ബെനോഡ പൊലീസ് അറസ്റ്റ് ചെയ്തതതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.  സിഎസ്ഐ ദക്ഷിണ കേരള മഹായിടവക വൈദികൻ നെയ്യാറ്റിൻകര അമരവിള സ്വദേശി ഫാ. സുധീർ, ഭാര്യ ജാസ്മിൻ എന്നിവരും മഹാരാഷ്‌ട്ര സ്വദേശികളായ ദമ്പതികളുമാണ് അറസ്റ്റിലായത്. അമരാവതി ജില്ലയിബജ്‌റങ്ദപ്രവർത്തകരുടെ പരാതിയിലാണ് അറസ്റ്റ്. അറസ്റ്റിലായവരെ കാണാനെത്തിയവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രദേശത്തെ ഒരു വീട്ടിൽ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ആരാധന നടക്കുമ്പോഴായിരുന്നു അറസ്റ്റ്. നാഗ്പുമേഖലയിൽ ഫാ. സുധീവർഷങ്ങളായി സാമൂഹിക പ്രവർത്തനം നടത്തുന്നുണ്ടെന്ന് സഭാ ഭാരവാഹികൾ പറഞ്ഞു. സിഎസ്ഐ ബിഷപ് കൗൺസിവൈദികന്റെ അറസ്റ്റിനെ അപലപിച്ചു.

അതേസമയം ബുധനാഴ്ച രാവിലെ കോടതിയിൽ ഹാജരാക്കിയ വൈദികനുൾപ്പെടെയുള്ളവർക്ക് ജാമ്യം അനുവദിച്ചു.

Comments are closed.