‘ഷെഹ്ബാസ് ഷെരീഫിന് മോദിയുടെ പേര് ഉച്ചരിക്കാൻ പോലും കഴിയില്ല’: പാകിസ്ഥാൻ പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിച്ച് പാക് പാർലമെന്റംഗം| pakistani mp dubs pm Shehbaz Sharif coward


Last Updated:

പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ)യുടെ ദക്ഷിണ മേഖല ഖൈബർ പഖ്തൂൺഖ്വയുടെ പ്രസിഡന്റും എം പിയുമായ ഷാഹിദ് ഖട്ടക് വെള്ളിയാഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിലാണ് ഷെഹ്ബാസ് ഷെരീഫിനെ വിമർശിച്ചത്.

News18News18
News18

ഇന്ത്യയുമായുള്ള അതിർത്തി സംഘർഷങ്ങൾക്കിടയിൽ ഷെഹ്ബാസ് ഷെരീഫിനെ ഭീരു എന്ന് വിളിച്ച് പാകിസ്ഥാനി എംപി. നരേന്ദ്ര മോദിയുടെ പേര് “ഉച്ചരിക്കാൻ” ഭയപ്പെടുന്ന “ഭീരു” എന്നാണ് പാകിസ്ഥാനി എംപി പാർലമെന്റിൽ പറഞ്ഞത്. പാകിസ്ഥാൻ തെഹ്രീക്-ഇ-ഇൻസാഫ് (പിടിഐ)യുടെ ദക്ഷിണ മേഖല ഖൈബർ പഖ്തൂൺഖ്വയുടെ പ്രസിഡന്റും എം പിയുമായ ഷാഹിദ് ഖട്ടക് വെള്ളിയാഴ്ച നടന്ന പാർലമെന്റ് സമ്മേളനത്തിലാണ് ഷെഹ്ബാസ് ഷെരീഫിനെ വിമർശിച്ചത്.

“ഒരു പ്രസ്താവന പോലും ഇന്ത്യയ്‌ക്കെതിരെ വന്നിട്ടില്ല. അതിർത്തിയിൽ നിൽക്കുന്ന പാകിസ്ഥാൻ സൈനികർ സർക്കാർ ധീരമായി പോരാടുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ നേതാവ് മോദിയുടെ പേര് പോലും ഉച്ചരിക്കാൻ കഴിയാത്ത ഒരു ഭീരു ആയിരിക്കുമ്പോൾ, അതിർത്തിയിൽ പോരാടുന്ന സൈനികന് നിങ്ങൾ എന്ത് സന്ദേശമാണ് നൽകുന്നത്?” – ഷാഹിദ് ഖട്ടക്ക് പറഞ്ഞു.

ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേരുടെ ജീവൻ അപഹരിച്ച ഭീകരാക്രമണത്തിന് മറുപടിയായി മെയ് 7 ന് ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന പേരിൽ സൈന്യം കൃത്യമായ ആക്രമണങ്ങൾ നടത്തിയതോടെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം പുതിയ ഉയരങ്ങളിലെത്തിയതിന് ശേഷമാണ് ഇത്.

വ്യാഴാഴ്ച വൈകുന്നേരം, ജമ്മു കശ്മീർ, പഞ്ചാബ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ ചില ഭാഗങ്ങളിലേക്ക് ഡ്രോണുകളും മിസൈലുകളും വിക്ഷേപിച്ചുകൊണ്ട് പാകിസ്ഥാൻ സംഘർഷം രൂക്ഷമാക്കി. ഇന്ത്യയുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളായ എസ്-400, ആകാശ് എന്നിവ ലക്ഷ്യത്തിലെത്തുന്നതിന് മുമ്പ് അവയെല്ലാം ആകാശത്ത് വെച്ച് വെടിവച്ചു വീഴ്ത്തി.

ഇതിന് മറുപടിയായി, ഇന്ത്യ പ്രത്യാക്രമണം നടത്തി, ഇസ്ലാമാബാദ്, ലാഹോർ, സിയാൽകോട്ട് എന്നിവിടങ്ങളിലേക്ക് ഡ്രോണുകൾ അയച്ചു. വെടിനിർത്തൽ ലംഘിച്ച് പാകിസ്ഥാൻ ജമ്മു കശ്മീരിലെ ഗ്രാമങ്ങളിൽ ഷെല്ലാക്രമണം നടത്തി. ആക്രമണങ്ങൾക്ക് ഇന്ത്യൻ സൈന്യം ഉടനടി മറുപടി നൽകിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/World/

‘ഷെഹ്ബാസ് ഷെരീഫിന് മോദിയുടെ പേര് ഉച്ചരിക്കാൻ പോലും കഴിയില്ല’: പാകിസ്ഥാൻ പ്രധാനമന്ത്രിയെ ‘ഭീരു’ എന്ന് വിളിച്ച് പാക് പാർലമെന്റംഗം

Comments are closed.